വാനിലെ പ്രഭാ നിർവൃതിയിൽ
ദലമർമ്മര രാഗമായി
കാർമേഘത്തിൽ
നീ പെയ്ത മഴയിൽ
നനഞ്ഞു ഞാനും
കണങ്ങൾ പൊടിഞ്ഞു
മൃദല മായയിൽ
നെല്ല് കതിരുകൾ വിരിഞ്ഞു
ഋതുക്കൾ മായുവാനും
നിന്നിലും എന്നിലും
കാത്തു വെച്ച മാരിയ്ക്കായി
ഞാൻ കാത്തിരിപ്പു
പുത്തൻ നാമ്പുകൾ മുളയ്ക്കാനായി.